Friday, June 21, 2013

വീണ്ടുമൊരു ജന്മദിനം


മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം 
ഒരു മിഥുന രാവിന്‍റെ നിര്‍വൃതിയില്‍
ഏതോ ഏകാന്ത വൃക്ഷത്തിന്‍റെ ഉണങ്ങിയ കൊമ്പില്‍ 
ഒറ്റയ്ക്കിരുന്നൊരു രാപ്പാടി പാടുമ്പോള്‍
ഒരു ചെറുചിരി പോലെ 
കരുണാപ്രവാഹം പോലെ
രാത്രിമഴ പെയ്യുമ്പോള്‍ 
ജീവന്‍ മുറിഞ്ഞു
ഒരു ജീവനില്‍ നിന്ന് വേറൊരു ജീവനുണ്ടായി
ഞാന്‍ ജനിച്ചു
അപ്പോള്‍ അകലെയെവിടെയോ ഒരു കുട്ടി
ആരും ഇതുവരെ പറയാത്തൊരു കഥ പറയാന്‍
അമ്മയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു 
അമ്മ കഥ പറഞ്ഞു തുടങ്ങി
ആ കഥയ്ക്ക്‌ മുപ്പത്തിയഞ്ചു വയസ്സായി

No comments:

Post a Comment

You are Welcome to Comment